Posts

Showing posts from 2015

പ്രതിധ്വനിക്കുന്ന ചിരി

Image
കുരുക്ഷേത്രയുദ്ധം കഴിഞ്ഞു.  കൗരവരുടെ ദുർഭരണം യുധിഷ്ഠിരൻ്റെ ധർമ്മ ഭരണത്തിന് വഴിമാറി. ഭാരതം സമത്വസുന്ദര മതേതര ജനഹിത രാഷ്ട്രമായി. ജനനന്മ മാത്രം ലാക്കാക്കിയ ഭരണമാണ് പാണ്ഡവരുടേത്. അനുദിനം ജനങ്ങൾക്കായി പുതിയ പദ്ധതികൾ. രാജാവ് രാവിലെ ഭരണകാര്യാലയത്തിൽ നേരത്തേയെത്തും - വൈകി മാത്രം മടങ്ങും. ഭരണ സംവിധാനത്തിലാകെ പുത്തനുണർവായി. രാജ്യം സാക്ഷരതയിലും സുതാര്യ ഭരണത്തിലും ആരോഗ്യപരിപാലനത്തിലുമൊക്കെ ഒന്നാം സ്ഥാനം നേടി മുന്നേറുന്നു .  പതുക്കെ ധർമ്മപുത്രരുടെ ഭാവം മാറി തുടങ്ങി. താൻ വലിയ സംഭവമാണെന്ന ഭാവത്തിലായി നടപ്പും ഇരുപ്പും എല്ലാം. ഇത് കണ്ട് ഭഗവാൻ കൃഷ്ണൻ രാജൻ്റെ അഹങ്കാരം തെല്ല് കുറക്കാൻ ഉറച്ചു. അങ്ങനെയിരിക്കെ ഭഗവാനും രാജാവും ഒരു വിദേശയാത്ര പുറപ്പെട്ടു. പല പല നാടുകൾ കണ്ടുള്ള യാത്ര. എവിടെ ചെന്ന് അവിടുള്ള സംവിധാനങ്ങൾ കാണുമ്പോഴും "ഇതൊക്കെ എന്ത് " എന്ന ഭാവമാണ് ‌ ധർമ്മപുത്രർക്ക്. അങ്ങനെ ഒടുവിൽ അവർ പാതാളം സന്ദർശിച്ചു. വളരെ നാൾ മുൻപ് ഭാരതം ഭരിച്ചിരുന്ന മഹാബലിയാണ് പാതാളത്തിൽ ഭരണം. തൻ്റെ പഴയ രാജ്യത്തെ ഇപ്പോഴത്തെ ഭരണാധികാരിക്ക് സമുചിതമായ സ്വീകരണം നല്കി ബലി. അത്താഴമൊക്കെ കഴിഞ്ഞ് സ്വസ്ഥരായപ്പോൾ ബലി ചക്രവർത്

ഹര്‍ത്താലിലെ ഹാലുകള്‍

Image
പൂക്കാട്ടുപടിക്കും ആലുവക്കും ഇടക്കുള്ള കുഞ്ഞാറ്റുകര എന്ന കുഞ്ഞ് കുഗ്രാമത്തില്‍ താമസിക്കുന്ന രാജന്(അസല്‍ പേരല്ല) രാഷ്ട്രീയമില്ല. വോട്ട് ചെയ്യാന്‍ തന്നെ മിനക്കെടാറില്ല. പ്ലംബിങ്ങ് പണിയാണ് വരുമാനമാര്‍ഗ്ഗം. അത് അസ്ഥിരവും ആപേക്ഷികവുമാണ്. അതു കൊണ്ടാണ് ഭാര്യ ദേവകിക്ക് രണ്ട് വര്‍ഷം മുന്‍പ് വന്ന തലച്ചുറ്റലിന് സ്ഥിരമായി കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് ഇടക്കൊക്കെ നിറുത്തേണ്ടി വരുന്നത്. ദേവകിക്ക് മാണിയേയും മോഡിയേയും തന്നെ നല്ല പരിചയമില്ല. നടക്കാനൊക്കെ പ്രയാസമുണ്ട്.(മുട്ടിലെ വാഷര്‍ പോയതാണെന്ന് രാജൻ. ഡോക്ടര്‍ അങ്ങിനെ പറഞ്ഞത്രേ.) നടക്കാനേ പ്രയാസമുള്ളു. സംസാരം നോണ്‍ സ്റ്റോപ്പാണ്. തലച്ചുറ്റല്‍ വീണ്ടും വന്ന് തുടങ്ങി. എം. ആര്‍. ഐ സ്കാന്‍ ചെയ്യാന്‍ ഡിസംബര്‍ ആദ്യം പറഞ്ഞതാണ്. പ്രൈവറ്റ് സ്കാന്‍ സെന്ററുകളില്‍ അതിന് 10000 ക ചെലവു വരും. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ അതിന് 2500 മതി. അതിനാലാണ് രണ്ട് മാസം മുന്‍പ് ബുക്ക് ചെയ്ത് അവിടെ സ്കാനിങ്ങിന് “സീട്ടാക്കിച്ചത്”. കിട്ടിയ തീയതി ജനുവരി 27 ആയിപ്പോയി. ബിജു രമേശും, പിസി ജോര്‍ജ്ജും, ബാലകൃഷ്ണപിള്ളയും, മാണിയും ഉമ്മനും ഒക്കെ കൂടി വഴക്കിടുമെന്നും, അതിനെ