Posts

Showing posts from May, 2009

പുകയുന്ന ചിന്തകള്‍

ഇന്ന് ലോക പുകവലി വിരുദ്ധ ദിനമത്രെ. അര്‍ത്ഥവത്തായ എന്ത് സങ്കല്പത്തെയും ദിനാചരണമായി ചുരുക്കുന്നതിന്റെ മറ്റൊരു നിദര്‍ശനം. പതിനഞ്ചിനം കാ‍ന്‍സറുകള്‍ പുകവലിമൂലമുണ്ടാകുന്നുണ്ടത്രെ. വിവിധ ശ്വാസകോശ രോഗങ്ങള്‍. ഹൃദ്രോഗങ്ങള്‍. അങ്ങനെ അങ്ങനെ... രോഗം മാത്രം നല്‍കുന്ന ഒന്നാണ് പുക. ലോകത്ത് നടക്കുന്ന അഞ്ചിലൊരു മരണം പുകവലി മൂലമാണെന്ന് കണക്കാക്കുന്നു. (പുകവലിച്ചില്ലെങ്കിലും മരിക്കും. വലിച്ചാലും മരിക്കും. എന്നൊരു ന്യായമുണ്ട്. വലിക്കാതെ മരിക്കരുതോ എന്നൊരു മറു ചോദ്യവും.) മദ്യം പോലെയല്ല പുക. വലിക്കുന്നവനെ മാത്രമല്ല. മറ്റുള്ളവരെയും അത് രോഗിയാക്കുന്നു. പാസീവ് സ്മോക്കിങ്ങ് മൂലം അമേരിക്കയില്‍ 3000 പേര്‍ക്ക് ശ്വാസകോശാര്‍ബുദം ഉണ്ടാകുന്നത്രെ. 35000 മരണങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നതായി പരിഗണിക്കുന്നു. പൊതു സ്ഥലങ്ങളില്‍ വലിക്കരുതെന്ന നടപ്പാക്കാന്‍ നമ്മുക്ക് കഴിയാതെ പോയ ആ ഹൈക്കോടതി വിധി... സുപ്രീം കോടതിയും ശരിവച്ചത്... അതീ ന്യായത്തിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. പുക വലിച്ചോളൂ... പുറത്തേക്ക് വിടരുത് എന്നൊരു നിയമം കൊണ്ടു വരുന്നതും നന്നെന്നെനിക്ക് തോന്നുന്നു. ഇത്രയൊക്കെ പ്രശ്നമുണ്ടാക്കുന്ന സിഗരറ്റിന്റെ ഉത്പാദനം തടയുക

നമ്മുടെ മന്ത്രിമാര്‍.

കേന്ദ്ര മന്ത്രിസഭ രൂ‍പീകൃതമായിരിക്കുന്നു. വിജയിച്ച പാര്‍ട്ടികള്‍ക്കിടയില്‍ - ക്ഷമിക്കണം - വിജയികള്‍ക്കൊപ്പം നില്‍ക്കാമെന്നേറ്റ പാര്‍ട്ടികള്‍ക്കിടയില്‍ - മന്ത്രിസഭാസീറ്റുകള്‍ വിഭജിച്ചിരിക്കുന്നു. “കേരളത്തിനു“ കൂടുതല്‍ മന്ത്രിമാരെ കിട്ടിയെന്ന ആഘോഷങ്ങള്‍ അടങ്ങിയിട്ടില്ല. റെയില്‍ സഹ മന്ത്രി ഒരു കേരളീയനായതിനാല്‍ കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ ന്യായമായി പരിഗണിക്കപ്പെടുമെന്ന് നമ്മള്‍ സ്വപ്നം കാണുന്നു. റെയില്‍ മന്ത്രി അങ്ങ് ബംഗാളിലാണ്. അവര്‍ കല്‍ക്കത്തയില്‍ ചെന്നാണ് ചുമതലയേറ്റതത്രേ. ഒരോ സംസ്ഥാനങ്ങളില്‍ നിന്നും ജയിച്ച് കയറിയ മന്ത്രിമാര്‍ “ആ സംസ്ഥാനത്തിന്റെ“ മന്ത്രിമാരായി പരിഗണിക്കപ്പെടുന്നു. പാവം ഉത്തര്‍ പ്രദേശിനെ തഴഞ്ഞെന്നും കേള്‍ക്കുന്നു. ഭാരതത്തിന്റെ മന്ത്രിസഭ - അതിന്റെ കൂട്ടുത്തരവാദിത്തത്തില്‍ നടക്കുന്ന ഭരണം. ഇവിടെ എങ്ങനെ സംസ്ഥാനത്തിനു മാത്രമായി മന്ത്രിമാര്‍ ഉണ്ടാവുന്നു? സംസ്ഥാനത്തിന്റെ വികസനം അവിടെ നിന്നുള്ള മന്ത്രിമാര്‍ ഉണ്ടെങ്കില്‍ മാത്രം നടക്കുന്ന ഒന്നായി എങ്ങനെ നമ്മുടെ ഫെഡറല്‍ സംവിധാനം അധ:പതിച്ചു? ലോക സഭയും രാജ്യസഭയും ഒരു സംസ്ഥാനത്തിന്റെയോ, പ്രദേശത്തിന്റെയോ അല്ല. കേന്ദ്രമന്ത്രിസഭ മുഴു

“നിങ്ങളാരാ? ഗാന്ധിയോ?”

“നിങ്ങള്‍ മഹാത്മാഗാന്ധിയൊന്നുമല്ലല്ലോ? സത്യാഗ്രഹം നടത്താന്‍?” സത്യാഗ്രഹം നടത്തി പ്രതിഷേധിച്ചതിന് കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിനി അതിനെതിരെ നടത്തിയ അവസാന നിയമയുദ്ധത്തിന്റെ പരിസമാപ്തിയില്‍ ബഹുമാനപ്പെട്ട ഒരു സുപ്രീം കോടതി ജഡ്ജി അങ്ങനെയൊരു പരാമര്‍ശം നടത്തിയത്രേ. ഒരു പക്ഷേ അസഹിഷ്ണുതാപരമായ ചില വാദഗതികള്‍ മൂലം പറഞ്ഞു പോയതായിരിക്കാം. കേസ് തീര്‍ച്ചയായും തള്ളേണ്ടതായിരുന്നിരിക്കാം. എങ്കിലും പരമോന്നത നീതിപീഠത്തില്‍ നിന്നും അത്തരമൊരു അഭിപ്രായം വന്നെന്ന് കേട്ടപ്പോള്‍ എവിടെയോ ഒരു വേദന. ഒരു തിരിച്ചറിവ്. ഇന്നും ഗാന്ധിയുടെ ഇടം കോടതിമുറിയില്‍ തന്നെയല്ലോ എന്ന് ഒരു അസ്വസ്ഥത. ഇല്ല. ആ കുട്ടി ഗാന്ധിയാവാന്‍ വഴിയില്ല. സത്യാഗ്രഹവും സമരവും നടത്തി ഗാന്ധി പ്രവര്‍ത്തിച്ചപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ കുറ്റാരോപിതനാക്കി. ബ്രിട്ടീഷുകാരനായ ഒരു ജഡ്ജിയുടെ മുന്നില്‍ അദ്ദേഹത്തെ കുറ്റവിചാരണചെയ്യാന്‍ കൊണ്ടുവന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 124-A വകുപ്പ് - ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ “രാഷ്ട്രീയ കുറ്റങ്ങളുടെ രാജകുമാരന്‍” എന്നറിയപ്പെടുന്ന കുറ്റം. താന്‍ കുറ്റക്കാരനല്ലെന്നും തന്നെ ശിക്ഷിക്ക